2008 നവംബർ 18, ചൊവ്വാഴ്ച

ഭാഷയുടെ വാതില്‍ അടയ്ക്കൂ

നമ്മുടെ മുഴുവന്‍ ജീവിതവും കൊണ്ടു

ഒരു ചുംബനം നാം ആവശ്യപ്പെടുന്നു

നമ്മുടെ ശരീരത്തില്‍ ആത്മാവിന്‍റെ സ്പര്‍ശനം

സമുദ്ര ജലം മുത്തുചിപ്പിയോടു അതിന്‍റെ ആവരണം തകര്ക്കാന്‍ യാചിക്കും

എത്ര വികാര പാരവശ്യത്തോടെ ആണ് ലില്ലി

വന്യമായ സ്നേഹം സ്വീകരിക്കുന്നത്‌

രാത്രി,

ഞാന്‍ എന്റെ ജാലകം തുറക്കും

ചന്ദ്രനോട് താഴേക്കിറങ്ങി വന്നു അതിന്റെ മുഖം എന്ടെതിനോട് ചേര്‍ക്കാന്‍ ആവശ്യപ്പെടും

എന്നിലേക്ക് ശ്വസിക്കൂ

ഭാഷയുടെ വാതിലടച്ച്‌

സ്നേഹം വരുന്ന ജാലകം തുറക്കൂ

ചന്ദ്രന്‍ ഒരിക്കലും വാതില്‍ ഉപയോഗിക്കുന്നില്ല

അത് ജാലകത്തിലൂടെ മാത്രം അകത്തു വരുന്നു

.......................റൂമി .........................................................

റൂമി ഭാഷയെ നിരാകരിക്കുന്നു. ഭാഷക്കും അപ്പുറത്ത് പ്രപന്ചത്തിന്ടെ അനന്ദതയില് നിന്നും ഒഴുകി വരുന്ന സ്നേഹ പ്രവാഹത്തെ തഴുകുന്നു. ഭാഷ കൊണ്ടു നിങ്ങള്ക്ക് സ്നേഹം തിരിച്ചറിയാന്‍ ആകില്ല. സ്നേഹം ചിപ്പിയുടെ ഹൃദയത്തെ സമുദ്രജലം സ്പര്‍ശിക്കുന്നത് പോലെ ആണ്.

...........................................................................................

2008 നവംബർ 17, തിങ്കളാഴ്‌ച

നാടോടികള്‍

കഴിഞ്ഞ രാത്രി നാടോടികള്‍ വന്നു

ആര്‍ക്കും അറിയില്ല എവിടുന്നാണെന്ന്

അവര്‍ എങ്ങോട്ട് പോയി എന്ന് ആര്‍ക്കും അറിയില്ല

ആരും അത് തിരയുന്നില്ല

പഴയ ചതുപ്പ് വഴിക്കരികിലെ മരങ്ങള്‍ക്കിടയില്‍

അവര്‍ തങ്ങളുടെ തീ കൂട്ടുന്നന്തു ഞാന്‍ കണ്ടു

പ്രാഞ്ചി നടക്കുന്ന കുട്ടികളും കുരയ്ക്കുന്ന പട്ടികളും

തീ നാളങ്ങള്‍ ഉയരങ്ങള്‍ തേടുന്നു

കരിമിഴി സൌന്ദര്യം പൊതിഞ്ഞു വച്ച ചുവപ്പ് സ്കാര്‍ഫ്

ചുക്കി ചുളിഞ്ഞ വൃദ്ധ ചര്മങ്ങള്‍

കഴുത്തിന്‌ ചുറ്റും തൂവാല ചുറ്റി,

കാതില്‍ വെള്ളി വളയങ്ങള്‍ ഇട്ട ആണുങ്ങള്‍

പിന്നി പറിഞ്ഞ ചുവന്ന മെപിള്‍ ഇലകളെപ്പോലെ

മഞ്ഞു വീഴാന്‍ തുടങ്ങുമ്പോള്‍

നാടോടികള്‍ ഒറ്റ രാത്രി കൊണ്ടു അപ്രത്യക്ഷരാകുന്നു

നേരം വെളുക്കുമ്പോഴേക്കും എല്ലാവരും പോയി

ഒരു ഒറ്റപ്പട്ട നാടോടി നായ പോലും

ഒരു നാടോടി കുഞ്ഞു പോലും

അവിടെങ്ങും ഇല്ല

സംഗീതത്തിനൊപ്പം ഇന്നലെ നൃത്തമാടിയ തീ

എരിഞ്ഞടങ്ങിയ വെന്നീര് മാത്രം ബാക്കി

എല്ലാം എങ്ങോട്ടോ പോയി

ആര്‍ക്കറിയാം എവിടെക്കാനെന്നു

മെപിള്‍ ഇലകളെ തഴുകുന്ന കാറ്റിന്‌ അറിയാമായിരിക്കും .......

...........................................................................................................................................................

അമേരിക്കന്‍ കവിയും നോവലിസ്റ്റും ബാലസാഹിത്യകരിയുമ് ആയ Rachel Field (1892 - 1942) തനിക്കരികിലൂടെ മിന്നി മറിഞ്ഞ നാടോടി ജീവിതം പേന കൊണ്ടെഴുതിയതാണിത്. വിദൂരമായ ഒരു വഴിയോര കാഴ്ച !

..................Gypsies .......Rachel Field...............................................................................................

2008 നവംബർ 16, ഞായറാഴ്‌ച

എഡിത്ത് പിഅഫിന്റെ വിക്ഷുഭ്ധ ജീവിതം

എഡിത്ത് പയാഫ്‌ ജീവിച്ചു തീര്‍ത്തത് കവിത നിറഞ്ഞ ഒരു ജീവിതം ആണന്നു കാണിച്ചു തന്നത് ഒലിവര്‍ ദഹന് സംവിധാനം ചെയ്ത La Vie En Rose എന്ന ഫ്രഞ്ച്‌ ചിത്രം ആണ്. ദുരിതവും സംഗീതവും ഭ്രാന്തും എല്ലാം ഒരു പോലെ തിങ്ങി നിറഞ്ഞതായിരുന്നു പയാഫിന്റെ ജീവിതം. സത്യത്തില്‍ ജീവിതത്തില്‍ കണ്ടു തീര്ത്ത അനുഭവ കഥനത്തില്‍ മികച്ച ഒന്നു തന്നെ ആയിരുന്നു La Vie En Rose എന്ന് പറയുന്നതില്‍ മടിക്കേണ്ട കാര്യമില്ല. മാരിയോണ്‍ കോടില്ലര്ദ് എന്ന നടിയുടെ അസാമാന്യമായ അഭിനയം കൂടിയാകുമ്പോള്‍ La Vie En Rose ഒരു കലാസ്രിഷ്ടി ജീവിതത്തിന്റെ ഏറ്റവും വലിയ ഔന്നത്യത്തില്‍ എത്തിക്കുന്നു.

പിഅഫിന്ടെ ജീവിതം തീര്ത്തും വിക്ഷോഭ കരം ആയിരുന്നു. ഒരു കഫെ പാടുകാരിയുടെ മകളായി തണുത്തുറഞ്ഞ ഒരു പാരീസ് തെരുവില്‍ അവള്‍ പിറന്നു. അമ്മ തെരുവില്‍ നിന്നു പാടിക്കൊണ്ടിരിക്കുമ്പോള്‍, നിറഞ്ഞു തുളുമ്പുന്ന ജീവിതം തെരുവിലൂടെ നടന്നു പോകുമ്പോള്‍, കൊച്ചു പിഅഫ് കണ്ണില്‍ തളര്‍ന്ന കൌതുകങ്ങളുമായി അത് നോക്കിയിരുന്നു. അമ്മ അവളെ ഉപേക്ഷിച്ചപ്പോള്‍, തെരുവ് സര്‍ക്കസുകാരനായ അച്ഛന്‍ അവളെ അവളുടെ വേശ്യാലയം നടത്തുന്ന മുത്തസ്സിയുടെ അരികിലാക്കി. അവിടുത്തെ ജീവിതം ആണ് അവളെ തളിര്പ്പിച്ചത്. ഉരുപാട് അമ്മ മാരുടെ മകളായി വളരുമ്പോള്‍, ഒരു അപകടത്തില്‍ പെട്ടു കാഴ്ചക്ക് കേട് പറ്റി. ആര് മാസം മൂടിക്കെട്ടിയെ കണ്ണ് മായി അവള്‍ ജീവിച്ചു. അവളുടെ അമ്മമാര്‍ അവളെ കൊണ്ടു കനയാമാരിയത്തോട്‌ പ്രാര്‍ത്ഥന കഴിപ്പിച്ചു. എനടെ അമ്മേ എനിക്ക് കാണണം, പൂക്കളെയും പൂപാട്ടയെയും എന്നും കാണുന്നത് പോലെ എനിക്കിനിയും കാണണം. അവള്ക്ക് കാഴ്ച തിരിച്ചു കിട്ടി.

വേശ്യാലയത്തില്‍ നിന്നും അവള്‍ വീണ്ടും തെരുവിലായി. അവിടെ അവള്‍ പാടി. പ്രണയിച്ചു, പ്രസവിച്ചു, കുട്ടിയെ ഉപേഷിച്ചു, കിട്ടി രണ്ടാം വയസില്‍ മരിക്കുന്നത് കണ്ടു, പിന്നെ ബാറില്‍ പാടി, കന്സെര്ടുകളിലേക്ക് വളര്ന്നു. പ്രണയം പാട്ടു, മരണം അവള്‍ ജീവിച്ചു തീരാത്തത് വിക്ഷോഭം നിറഞ്ഞ ഒരായിരം ജീവിതങ്ങള്‍ ഒരുമിച്ചായിരുന്നു.

ഇല്ല ഞാന്‍ പശ്ചാതപിക്കുന്നില്ല

ഇല്ല ഞാന്‍ പശ്ചാതപിക്കുന്നില്ല

എന്‍റെ ദുഖങ്ങളില്‍

എന്‍റെ സന്തോഷത്തില്‍

എന്‍റെ ദുരിതങ്ങളില്‍

ഇല്ല ഞാന്‍ പശ്ചാതപിക്കുന്നില്ല

Not I Do Not Regret Anything................

പിഅഫിന്ടെ ഏറ്റവും പ്രശസ്തമായ ഗാനങ്ങള്‍ എല്ലാം ജീവിതടെ വൈകാരികമായ പാരവശ്യത്തോടെ പുല്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു



നീ എന്നെ സ്നേഹിക്കുന്നുണ്ടോ? സംഭാഷണം 1

നീ എന്നെ സ്നേഹിക്കുന്നുണ്ടോ?

തീര്ച്ചയായും.

നിനെക്കങ്ങനെ ഉറപ്പു പറയാനാകും?

എനിക്കറിയില്ല, എങ്കിലും അതേ

വേറെ ഏതെങ്കിലും പെണ്ണ് ആയാലും ഇതു തന്നെ അല്ലെ?

അല്ല

എന്തുകൊണ്ടല്ല?

കാരണം നീയാണ് ഏറ്റവും നല്ലത്

നല്ല എന്ത് ?

ഏറ്റവും നല്ല പെണ്ണ്

ലോകത്തുള്ള മുഴുവന്‍ പെണ്ണ് ങ്ങളിലും ?

അതേ

അത് നിനക്കങ്ങനെ അറിയാം ?

എനിക്കറിയാം

നിനക്കങ്ങനെ തോന്നുന്നു?

അതേ എനിക്കങ്ങനെ തോന്നുന്നു

കണ്ടില്ലെ ?

എന്ത്

നിനക്കു ഉറപ്പില്ല

നിനക്കു ഭ്രാന്താണോ

നീ എന്നെ കണ്ടു മുട്ടിയിരുന്നില്ലെന്കിലോ

എന്താ

ഈ കാര്യം തന്നെ നീ വേറെ ഒരാളോടു പറയും

കേള്‍ക്കാന്‍ താല്‍പ്പര്യം ഇല്ലന്കില്‍ വേണ്ട

എനിക്കൊന്നും കേള്‍ക്കണ്ട നിനക്കന്താ തോന്നുന്നത് എന്ന് അറിഞ്ഞാല്‍ മതി

ശരി, എനിക്ക് തോന്നുന്നത് ............നീ ആണ് ബെസ്റ്റ് എന്നാണ്

ആരാ നിന്റെ ഈ തോന്നല്‍ ?

അത് ഞാന്‍ തന്നെ .. എന്‍റെ ഹൃദയം .......

നിന്‍റെ ഹൃദയം പറഞ്ഞോ "എടാ ഇവളാണ്‌ ബെസ്റ്റ് " എന്ന് ?

അതേ

അപ്പൊ നീ പറഞ്ഞു "thanks for the information"

അതേ

നീ നിന്‍റെ ഹൃദയം പറഞ്ഞതൊക്കെ ചെയ്യുമോ ?

ശരിക്കും അതങ്ങനെ ഒന്നും പറയുന്നില്ല..........എനിക്കറിയില്ല .... എനിക്ക് തോന്നി ...

ഇപ്പൊ എന്ത് തോന്നുന്നു ?

ഒരാള്‍ കുറെ stupid ചോദ്യങ്ങള്‍ ചോദിക്കുന്നു എന്ന് തോന്നുന്നു ....

ഞാന്‍ പറയുന്നതൊന്നും നീ സീരിയസ് ആയി എടുക്കുന്നില്ല ................

എന്താ നിന്‍റെ പ്രശ്നം?.....

നിനെക്കന്നെ വിട്ടു പോണോ ........

എനിക്കറിയില്ല .......എനിക്കൊരു തീരുമാനം എടുക്കണം എന്ന് തോന്നുന്നു ....

................................................................................................

ഇതു ഒരു കവിതയാണോ . അറിയില്ല Run Lola Run സിനിമ യിലെ സംഭാഷണമാണ് .........

.....................................................................................................

2008 നവംബർ 15, ശനിയാഴ്‌ച

ദീര്‍ഖ കാലം കാത്തിരിക്കുന്നതിന്റെ പ്രസക്തിയെ ജീവിതത്തിന്റെ ആകെ തുക നിഷേധിക്കുന്നു

കരച്ചില്‍

ചിരി

പ്രണയം

ആസക്തി

വെറുപ്പ്‌

ഇതൊന്നും അധികം നീളം ഉള്ളതല്ല

പടിപ്പുര കടന്നു കഴിങാല്‍ പിന്നെ നമ്മുടെ ജീവിതത്തില്‍ ഇതിനൊന്നും ഒരു പ്രസക്തിയുമില്ല

മുന്തിരിചാരിന്ടെയും പനിനീര്പൂക്കലുടെയും ദിനങ്ങള്‍

ഒട്ടും നീണ്ടാതല്ല

ഒരു മായിക സ്വപ്നത്തിനു പുറത്തു

ഒരു മാത്ര ഒരു പാത തെളിഞ്ഞുവരും പിന്നെ ആ സ്വപ്നത്തില്‍ തന്നെ അത് ഒതുങ്ങും

.........എര്നെസ്റ്റ് ഡോവ്സണ്‍............................................................

2008 നവംബർ 1, ശനിയാഴ്‌ച

ഒരേ കടല്‍

നിശബ്ദത എന്നെ വലയം ചെയ്യുന്നു,

അവാച്യമായ വിശാലത

വെണ്‍പക്ഷികള്‍ കടലിനു മീതെ അലഞ്ഞു തിരിയുന്നു

ശബ്ദമില്ലാത്ത സ്വര്‍ഗത്തില്‍ ഒരു മൂകമായ കടല്‍
നീലിമയ്ക്ക് മേല്‍ നീലിമ മൂകമായി വീക്ഷിച്ചുകൊണ്ടിരിക്കുന്നു
അതിരില്ലയ്മകൊണ്ടും നിശബ്ദത കൊണ്ടും തിരിച്ചറിയപ്പെടുന്നുs
കാണുന്നതെല്ലാം യാഥാര്‍ത്യമായി തീരും വരെ

എന്‍റെ ആവേശം ഈ പ്രപഞ്ചത്തെ വാരി പുണരുന്നു

വിശാലതയില്‍

അശരീരിയായി ആരോ അടയിരിക്കുന്നു
ബോധപൂര്‍വം ഏകാന്തമായി

അനന്ദമായി മരണമില്ലാതെ
അപ്പോഴും ആത്മാവ് ഒരു അതീന്ദ്രിയ വിസ്ഫോടനത്തില്‍ എല്ലാറ്റിനെയും എന്നേക്കുമായി അതിന്‍റെ ഹൃദയത്തിലേക്ക് ചേര്‍ക്കുന്നു

................ശ്രീ അരബിന്ദോ ......Ocean Oneness .........................................................